Friday, December 16, 2016

ക്ലാഷ് ക്ഷണിച്ചു വരുത്തിയ തടവറ

ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമ
 ലോകത്തിന്റെ വർത്തമാനത്തെ ഒരു പോലീസ് വാനിനുള്ളിൽ  പിടിച്ചിടുന്നു. ആദ്യം പത്രപ്രവർത്തകനും സഹായി ഫോട്ടോഗ്രാഫറും. അകത്താക്കുന്നു. അതോടെ നിങ്ങളും അകത്തായി. ഇനി നിങ്ങൾ എട്ടു ചതുരശ്ര മീറ്റർ ചുറ്റളവിന്റെ തട വിലാണ്. അകം കാഴ്ചകൾ ജനാലയഴികൾക്കു മുകളിലെ സുരക്ഷാ കവച വലക്കണ്ണികളിലൂടെ കാണുന്ന പുറം കാഴ്ചകൾ.അതാണ് സിനിമ. ക്ലാഷ് നടക്കുന്നത് നിങ്ങളുടെ ഉള്ളിലാണോ വാനിന്റെ ഉള്ളിലാണോ രാജ്യത്തിനുള്ളിലാണോ ലോകത്തിനുളളിലാണോ എന്നു വേർതിരിക്കാനാവാത്ത വിധം ലയിപ്പിച്ചാണ് സംഭവങ്ങൾ.
മുസ്ലീം ബദർ  ഹുഡ്  (ഈ പേരു തന്നെ ചിന്തയെ കൊത്തി വലിക്കും) അധികാരത്തിലേറുകയും പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയും _ ഇത് സമൂഹത്തിൽ കനലു കോരിയിട്ടു അനുകൂലികളും പ്രതികൂലിക ളു മാ യി തോക്കും കല്ലും കമ്പും കയ്യേറ്റവുമായി നഗരങ്ങൾ വൃണപ്പെടുകയാണ്. ഇതാണ് പശ്ചാത്തലം. ചിത്രം ചരിത്രത്തിന്റെ ഒരു മുഹൂ ർത്തത്തിലേക്ക് പോലീസ് വാനിനെ കൊണ്ടു വെച്ചു കഥ പറയുന്നു.
ആദ്യം പട്ടാളപ്പോലീസിന് (ഇവർ തമ്മിലെന്താണ് വ്യത്യാസം?) ദഹിക്കാതെ വന്നത് ചോദ്യങ്ങൾ ഉന്നയിച്ചവരെയാണ്.സെൻസർഷിപ്പ് പത്രത്തിന്റെ വായടച്ചാവണമല്ലോ. ക്യാമറ പിടിച്ചു വാങ്ങി .പോലീസ്, ജനതയ്ക്കു മേൽനടത്തിയ തിരുവാതിരക്കളിയും ചവിട്ടുനാടകവും പകർത്തിയതെല്ലാം  ഞൊടിയിട കൊണ്ട് അപ്രത്യക്ഷമാവും. പോരാത്തതിന് പട്ടാളവീര്യത്തോട് പ്രതികരിച്ചതിനുള്ള പാരിതോഷികവും കൈവിലങ്ങ് അഴികളിൽ കൊരുത്ത് അകത്തിട്ടു.  അപ്പോഴല്ലേ ജനകൂട്ടം പേയിളകി വരുന്നത്. ശിക്ഷകരോ രക്ഷകരോ ... ഏതാന്നറിയlല്ല. കല്ലേറ്  തുരുതുരാ . കല്ലെറിഞ്ഞവരെയും  പട്ടാളം അനുഗ്രഹിച്ചു. വാനിന് അകത്തായി. നടുറോഡിലെ സഞ്ചരിക്കുന്ന തടവറ ഒരു പ്രതീകമാണ്.. പത്ര കൂട്ടാളികൾക്ക് തള്ളും ചവിട്ടും - വന്നവരുടെ വക സൽക്കാരം. കഥാഗതിയിൽ ഒരു നഴ്സും മകനും കൂടി :... നഗ്വയും ഫാറസും ഭർത്താ വ് ഹൊ സാമും. അവരും വന്നു പെടുകയാണ്. നീതിയും ന്യായവും ചോദിച്ചതിന് അന്യായമാണല്ലോ മറുപടി.  ഇപ്പോൾ വാനിനകത്ത് ഏഴെട്ടു പേരായി.കീരിയേയും പാമ്പിനെയും ഒരേ കൂട്ടിലിടുന്ന തന്ത്രം പട്ടാളത്തിനറിയാം. ഒരു സംഘം എംബിക്കാരും (മുസ്ലീം ബ്രദർഹുഡ് ) വാനിന്നള്ളിലേക്ക്! അക്രമോത്സുകമതബോധം പത്തി വിരി ച്ചാടി. കർമം ചെയ്യുക ഫലം നോക്കേണ്ടല്ലോ. ഇനി യാ ണ്  സിനിമ മുറുകുന്നത്. ഒരു എം ബി ക്കാരൻ സംശയമുന്നയിക്കുന്നു. നമ്മൾ വീണ്ടും അധികാരത്തിലെത്തമോ.? മറുപടി ഊഹിക്കാവുന്നതാണ്. ദൈവ പക്ഷം തോ ൽക്കില്ല. പാപികളെ വകവരുത്തും. ഒരു സാദാ വിശ്വാസിക്ക് അതു മതി. വിശ്വാസത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ വസ്തുതാപരമായ കാര്യങ്ങൾ വേണ്ടല്ലോ. പരസ്പരമുള്ള ആക്രമണ പ്രവണ ത തടവിന്റെയും അധികാര സമ്മർദ്ദത്തിന്റെയും ഫലമായി സങ്കോ ചിക്കുകയാണ്. ഒരാൾക്ക് മൂത്രം മുട്ടി. എന്താ ചെയ്യുക? ഒരു കുപ്പിയിൽ എങ്ങനെ സാധിക്കാം എന്ന് മറ്റൊരുത്തൻ ഡമോൺസ് ട്രേറ്റ് ചെയ്യുന്നു.
 ഗ്രൂപ്പിൽ ഒരു പെൺകുട്ടിയുണ്ട്.അയിസ. അവളുടെ മുത്തച്ഛനും ഉണ്ട്. ഇരു വിഭാഗങ്ങളിലുമായി രണ്ടു കൂട്ടികൾ ഒരാണ്.ഒരു പെണ്ണ്. അവർ പരസ്പരം സ്കൂളിലെ കളി രീതി പങ്കിടുന്നു. എം ബി ഗ്രൂപ്പും പട്ടാള ഗ്രൂപ്പും ... എതിർ ഗ്രൂപ്പിനെ വെടിവെച്ച് കൊല്ലുന്നതോടെ കളി തീരും. സംഘർഷഭരിത ദേശങ്ങളിലെ വിദ്യാലയ പl 0ങ്ങൾ കേവല വിനോദങ്ങളല്ല.പ്രതി സംസ്കാരം  ഉല്ലാദിപ്പിക്കുന്ന ആസൂ ത്രിത കളികൾ തന്നെ.  ഈ കുട്ടികൾ എതിർപ്പിനെറയും വിദ്വേഷത്തിന്റെയും പക്ഷത്തു തന്നെയാണ്.
പട്ടാളം  ട്രക്ക് റോഡിലൂടെ ഓടിക്കുമ്പോൾ തകർന്ന നഗരവും വിഷലിപ്ത ജനാവലിയും കാഴ്ചകളാണ്. ഈ വാ നി നുളളിൽ കാമുകൻ.നഴ്സ്, പോരാളി, തെരുവുവാസി, വിശ്വാസി, പത്രപ്രവർത്തകൻ, അച്ഛൻ , അമ്മ, മകൾ, മകൻ, ആങ്ങള തുടങ്ങി സമൂഹത്തിന്റെ പ്രാതിനിധ്യം:

പെൺകുട്ടി വിഷ മിക്കുന്നത് നഗ്വ കണ്ടു. ഒരമ്മയ്ക്ക് അത് മനസിലാകും.തട്ടമിട്ടിട്ടുണ്ടോ എം ബിക്കാരിയാണോ എന്നൊന്നും നോക്കിയില്ല. ചേർത്തു പിടിച്ച് കാര്യം തിരക്കി. മാനവികതയ്ക്ക്   എന്തു    പക്ഷം? അവൾക്ക്      മൂത്രം മുട്ടി. എന്തു ചെയ്യും. പട്ടാളക്കാർ മനുഷ്യപ്പറ്റില്ലതെ പ്രതികരിച്ചു. എല്ലാ വിദ്വേഷങ്ങളും മറന്ന് അക്രമകാരികൾ മനുഷ്യരായി. പുറംതിരിഞ്ഞു നിന്നു. അവൾ ശ്രമിച്ചിട്ടും അത്രയും ആൺ സാന്നിധ്യത്തിൽ അവൾക്കതായില്ല.
നഗ്വവയുടെ ഭർത്താവിന്റെ  ആഴമുള്ളമുറിവ് .മാംസം പിളർന്നു പോയി. സേഫ്റ്റി പിൻ വെച്ച് തുന്നിയടുപ്പിക്കാൻ നഗ്വ തീരുമാനിക്കുന്നു. മൂന്നാമത്തെ സേഫ്റ്റി പിൻ തന്റെ തട്ടമഴിച്ച് അയ്സ നൽകുമ്പോൾ യാഥാസ്ഥിഥിതികനായ മുത്തച്ഛൻ തടയുന്നില്ല അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവ് കെട്ടാൻ ന ഗ്വ ശ്രമിക്കമ്പോൾ അന്യ സ്ത്രീ തൊടരുത് എന്ന് പറഞ്ഞ മൂപ്പീന്നാ പുളളി. സ്വാർഥതയുടെയും നിസ്വാർഥതയുടെയും ബിന്ദുക്കളിലേക്ക് ദോലനം ചെയ്യുന്ന മനുഷ്യ ഭാവങ്ങൾ. .
ഒരു മൊബൈൽ ഫോൺ ഇത്തരം സന്ദർഭങ്ങളിൽ വഹിക്കുന്ന പങ്ക് അതിന്റെ ഉടയോന്റെ വില  എന്നിവ പ്രത്യേകം പറയേണ്ടല്ലോ. പെങ്ങളുടെ പ്രണയ സന്ദേശം ആ ഫോണിൽ കാണുമ്പോഴുണ്ടാക്കുന്ന അവസ്ഥയും ഊഹിക്കാം. തമാശയും പാട്ടും താളവുമെല്ലാം ആസ്വദിച്ച് മറ്റൊരു ലോകവും ഉള്ളിൽ രൂപപ്പെടുത്തുന്നുണ്ട്. മരണ വാർത്തയോടെ ദുഖമേറ്റുവാങ്ങി ആശ്വാസമാകുന്നുമുണ്ട്. ഒന്നും സ്വന്തമായിട്ടില്ലാത്ത തെരുവു ജീവിയും എങ്ങനെയോ ഇക്കൂട്ടത്തിലുണ്ട്.          
 ട്രക്ക് അക്രമക്കൂട്ടത്തിനടുത്തെത്തന്നു. എം ബി കൂട്ടമാണ്.ഒരു വിഭാഗത്തിന് സന്തോഷം .മറുപക്ഷത്തിന് ചങ്കിലിടിപ്പ് .ഇനി എന്താണ് സംഭവിക്കുക. താഴിട്ട  വാതിൽ തല്ലിപ്പൊളിച്ച് പേരു ചൊല്ലി രക്ഷപെടുത്തുമ്പോൾ അവശേഷിക്കുന്നവരുടെ ഹൃദയ ഭയം ഉന്നതിയിലെത്തുന്നു.
ഇനി എന്താണ് സംഭവിക്കുക എന്ന ചോദ്യം അവശേഷിപ്പിച്ച് ക്ലാഷ് അവസാനിക്കുന്നു, അല്ല തുടരുന്നു..
 വാനിലുളളിൽ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം സൂക്ഷമമായി പകർത്തുകയും ചെയ്തിരിക്കുന്നു.
വൈകാരികത ജ്വലിപ്പിച്ച് മനുഷ്യത്വത്തെ വറചട്ടിയിൽ പൊരിക്കുന്ന കാലത്ത് ഇത്തരം സിനിമകൾ വലിയ ഇടപെടലുകളാണ് നടത്തുന്നത്. ആൾക്കൂട്ടത്തെ പോരുകാളകളാക്കുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടണം. വിഭജനത്തിന്റെ രാഷ്ട്രീയം അയൽക്കാരൻ ശത്രു എന്ന സങ്കല്ലം നമ്മുടെ എന്ന ബ ഹു വചനത്തിനുള്ളിൽ മുള്ളുവേലി കെട്ടിയിട്ടത്... ക്ലാഷ് ഒരു ചിത്രമല്ല. ഒരു ചൂണ്ടുവിരലാണ്. അവരവരിലേക്ക് അതു ഉന്നംവെക്കുന്നു.
ഒരു വാനിന്റെ ഉള്ളിൽ ഒരു സിനിമ പിടിക്കാൻ ആർജവം കാട്ടിയ സംവിധായകനും ക്യാമറക്കാരനും നമ്മെ വിസ്മയിപ്പിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു അനുഗ്രഹം തന്നെയാണ്. നമ്മുടെ പടം പൊഴിച്ചുകളയുന്ന പടമാണിത്.
ക്ലാഷ് ഒരു പ്രദേശത്തിന്റെയോ കാലത്തിന്‍റെയോ കഥയല്ല.
മനുഷ്യർ വർഗീയതയുടെയും ഭരണകൂട ഭീകരതയുടെയും  ആഖ്യാനമാണ്.

Thursday, June 23, 2016

ഒഴിവു ദിവസത്തെ കളി അപൂര്‍വാനുഭവം തന്നെ


"ഒഴിവുദിവസത്തെ കളി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായിരുന്നു. താരത്തിളക്കമുള്ള നിരവധിസിനിമകള്‍ക്കൊപ്പം മത്സരിച്ചായിരുന്നു അത് മികച്ച സിനിമയായത്. മലയാളത്തില്‍ അപൂര്‍വമായി കണ്ടിട്ടുള്ള മേക്കിങ്ങ് രീതികൊണ്ടും തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് അനുഭവം കൊണ്ടുമാണ് അങ്ങനെയൊരു നേട്ടം അത് കൈവരിച്ചത്. ആകെ 70 ഷോട്ടുകള്‍ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ ഒറ്റഷോട്ടാണ്. അഭിനേതാക്കള്‍ പുതുമുഖങ്ങളാണെന്ന് പറയുമ്പോള്‍ സിനിമ കണ്ടുകഴിഞ്ഞവര്‍ അമ്പരക്കുന്നു. അവരൊക്കെ ശരിക്കും മദ്യപിച്ചിരുന്നോ? ആ ഷോട്ടെങ്ങനെ എടുത്തു? ശരിക്കും മഴയുണ്ടായിരുന്നോ? സ്ക്രിപ്റ്റില്ലാന്നു പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ! തുടങ്ങി അവരുടെ അമ്പരപ്പുകള്‍ നിരവധിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കില്‍ പോലും ഒഴിവുദിവസത്തെ കളി നിലനിൽക്കുന്നത് അതില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് എക്സ്പീരിയന്‍സ് കൊണ്ടാണ്. ഈ സിനിമ നിങ്ങളെ അമ്പരപ്പിക്കും. ഇതൊരു പരസ്യവാചകമല്ല. സംശയമുണ്ടെങ്കില്‍ കണ്ടവരോട് ചോദിച്ചാല്‍ മതി.
ഇതുപോലൊരു സിനിമ കണ്ടിട്ടില്ല എന്ന് പറയുന്നവരോട് ഞാന്‍ പറയുന്നത് നിങ്ങളത് ജനങ്ങളോട് പറയൂ എന്നാണ്. കൂടുതല്‍ പേരിലേക്ക് സിനിമ എത്തട്ടെ. തിയേറ്ററുകല്‍ നിറയട്ടെ. കൂടുതല്‍ ധൈര്യത്തോടെ വഴിമാറിസഞ്ചരിക്കാന്‍ എനിക്കും എന്റെ ഒപ്പം സിനിമയെടുക്കാന്‍ മുന്നോട്ട് വരുന്ന മറ്റുള്ളവര്‍ക്കും സാധിക്കുന്ന അന്തരീക്ഷമുണ്ടാവട്ടെ. പലരും അത് ചെയ്യാറില്ല. കാരണമറിയില്ല. സുഹൃത്തുക്കളേ ഉറക്കെ സംസാരിക്കൂ.
. സുഹൃത്തുക്കളെ അറിയിക്കൂ. സ്വതന്ത്ര സിനിമയ്ക്ക് ഒരു കൈത്താങ്ങ് നല്‍കൂ.
ഒഴിവുദിവസത്തെ കളി ഒരു ആര്‍ട്ട് സിനിമയല്ല. ഇതൊരു കാട്ടു സിനിമയാണ്.
സ്നേഹത്തോടെ
സനല്‍ കുമാര്‍ ശശിധരന്‍.”
ഒഴിവു ദിവസത്തെ കളി രണ്ടു നേരവും കുളിച്ച് ഉളളില്‍ കെട്ടവാടയുമായി ജീവിതം പെര്‍ഫ്യൂമടിച്ചു ആഘോഷിക്കുന്ന കേരളീയരുടെ കളിയാണ്. ടൈററില്‍ ഷോട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് തെരഞ്ഞെടുപ്പ് ആഹ്വാനങ്ങള്‍ക്കിടയിലാണ്. നാളെ സമൂഹത്തിനെ ഏത് പ്രത്യശാസ്ത്രം ഭരിക്കണമെന്ന ചോദ്യത്തിനിടയില്‍ ഒഴിവുദിവസത്തെ കളി മുന്നോട്ടുവെക്കുന്നത് ഗൗരവമുളള രാഷ്ട്രീയ പ്രശ്നമാണെന്ന് ഈ തുടക്കം തന്നെ സൂചിപ്പിക്കുന്നു. കേരളത്തിലെ സമകാലികമായ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പ്രമേയം വളരുന്നത്. നാടു മുഴുവന്‍ അതിന്റെ ലഹരിയില്‍. എന്നാല്‍ നാലഞ്ചു കൂട്ടുകാര്‍ ഒഴിവാഘോഷിക്കാന്‍ മറ്റൊരു ലഹരിക്കായി ഒഴിഞ്ഞ ഇടം തേടുകയാണ്. തെരഞ്ഞെടുപ്പിനെ ഒഴിവാക്കി ഒഴിവുദിവസത്തെ കളിക്ക് കോപ്പു കൂട്ടുകയാണ്. പൊതുപാതയുടെ ഓരത്തുളള ചെറിയ അരുവിക്കരയിലാണ് ആദ്യ മദ്യവിരുന്ന്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഒരിടത്ത് നടക്കുന്നു. മറ്റൊരിടത്ത് വെളളമടി നടക്കുന്നു. മദ്യത്തിന്റെ സാന്നിദ്ധ്യം അവസാനം വരെ നിലനിറുത്തുകയാണ് സിനിമ. അപ്പോഴാണല്ലോ ഉളളിലുളളതെല്ലാം ഛര്‍ദിക്കുക. ഈ സിനിമയില്‍ ആരും പ്രത്യക്ഷമായി ഛര്‍ദിക്കുന്നില്ലെങ്കിലും പരോക്ഷമായി ഛര്‍ദിക്കുന്നുണ്ട്. ഓരോരുരത്തരും അവരവരുടെ സ്വത്വത്തെയാണ് ഛര്‍ദിക്കുന്നത്.പലപ്പോഴും മലയാളി സ്വയം തുറന്നു കാട്ടുന്നത് ഒഴിവിടങ്ങളിലും പതിയിടങ്ങളിലും വെച്ചാണ്. മദ്യം ആരും കാണാനില്ലാത്ത സാഹചര്യവും ഒരു നിമിത്തമാകുന്നുവെന്നു മാത്രം.
സിനിമയുടെ സ്വാഭാവിക വളര്‍ച്ചയ്കുുതകും വിധം പ്രമേയത്തിന്റെ ആഖ്യാനപരിസരത്തില്‍ വെളളം നിറഞ്ഞു നില്‍ക്കുന്നു. മഴ, കെട്ടിക്കിടക്കുന്ന ജലാശയം, വെളളം എന്ന് നാം വിശേഷിപ്പിക്കുന്ന മദ്യം. കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ ഒരു ബോട്ട് മുങ്ങിക്കിടക്കുന്ന ദൃശ്യം സിനിമയിലുണ്ട്. ഒഴുക്കിനു സ്വയം തട പണിത് നിശ്ചലമാക്കിയ മലയാളി. യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ അതിദാരുണമായി മുങ്ങിപ്പോയതാകും ഈ ബോട്ട്. യാത്രകളവസാനിപ്പിച്ച കടവ്. കെട്ടിക്കിടക്കുന്ന ജലത്തിന് വെല്ലുവിളികളില്ല എന്ന് പറഞ്ഞത് ഓഷോയാണ് . കുതിച്ചൊഴുകുന്ന ജലത്തിനേ പാറക്കെട്ടുകളില്‍ തകരേണ്ടതുളളൂ. പുതുയിടങ്ങളെ തേടേണ്ടതുളളൂ. നിശ്ചലജലാശയം മലിനമാണ്. മാലിന്യങ്ങള്‍ ജലോപരിതലത്തില്‍ നിറയുകമാത്രമല്ല അത് കവിഞ്ഞ് വാതിലുകളുടെയും ജനാലകളുടെയും തുറസ്സുകളിലൂടെ മുറികളിലേക്ക് ഒഴുകിയെത്തും. അത്തരമൊരു രംഗവും ഈ സിനിമയില്‍ ഉണ്ട്. വെളളം അഭിനേതാവിന്റെ റോളിലേക്ക് ഉയരുകയാണെന്നു തോന്നും. മരണത്തിന്റെ വൈകാരികമായ സംഘര്‍ഷത്തെ ജലാശയം പ്രതിഫലിപ്പിക്കുന്നുണ്ട്. കോഴിയുടെ കഴുത്തില്‍ കുരുക്കുവീഴുമ്പോള്‍ ഓളങ്ങളിലേക്ക് ക്യാമറ കട്ട് ചെയ്യുന്നു. കാട്ടില്‍ മദിക്കാനെത്തുന്ന സംഘത്തിന്റെ തിമിര്‍പ്പിനൊപ്പവും ഇത് ജലാശയം മനസ് ചേര്‍ത്തിളകുന്നുണ്ട്. വെയിലിന്റെ വിരലുകള്‍ കൊണ്ട് ഇലച്ചാര്‍ത്തുകളില്‍ നീരിന്റെ പ്രതിഫലനചിത്രം വരച്ചുചേര്‍ക്കുന്ന കാഴ്ച വശ്യമാണെന്നു പറയാം. മൂന്നോ നാലോ തവണ വ്യത്യസ്തഭാവത്തില്‍ ജലാശയത്തിന്റെ അനുഭവം നാം ഏറ്റു വാങ്ങുന്നു. മഴയുടെ കാര്യത്തിലും ഇതാണ് അവസ്ഥ. മഴയനുഭവം അതിശക്തമാണ്. രണ്ടാംപകുതിയിലാണ് മഴ തകര്‍ക്കുന്നത്. രണ്ടു മഴക്കാലം കേരളത്തിനുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം? എത്രമഴയില്‍ കുളിച്ചാലും പോകാത്ത ജാതിബോധം നാം ജീനുകളില്‍ സൂക്ഷിക്കുന്നുണ്ടല്ലോ. നമ്പൂതിരി വെളളമടിക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നുവെന്നു മാത്രം. അല്ലെങ്കില്‍ മദ്യം അകത്ത് ചെല്ലുമ്പോള്‍ മേല്‍ക്കുപ്പായം ഊരി തനിസ്വരൂപചിഹ്നമായ പൂണൂല്‍ പ്രത്യക്ഷ കാഴ്ചയാക്കി നവോത്ഥാനത്തിന്റെ ഇന്നലകളുടെ മേല്‍ പരിഹാസത്തിന്റെ ഏമ്പക്കം ചേര്‍ത്തുവെക്കുകയാണ്. നമ്പൂതിരിക്ക് നമ്പൂരിത്തം ശരീരവും പ്രാണനും പോലെയാണെന്നും ഇന്നു. റേഞ്ചില്ലാത്തയിടത്ത് റേഞ്ച് കണ്ടെത്തുന്നവനാണിതിലെ നമ്പൂതിരി. ഞാന്‍ നമ്പൂതിരിയാണ് ഞാന്‍ നമ്പൂതിരിയാണ് എന്ന് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു പറയുന്നുണ്ട്. അങ്ങേത്തലയ്കല്‍ ഒരു പക്ഷേ അത് കേള്‍ക്കുന്നത് നാം തന്നെയായിരിക്കും. കളളനും പോലീസും കളിയിലും നമ്പൂതിരി സ്വന്തം റേഞ്ച് കണ്ടെത്തി താനാരാണ് മോന്‍ എന്ന് വ്യക്തമാക്കുന്നു.
ഒഴിവു ദിനം (?) കൂടാന്‍ നാട്ടില്‍ നിന്നും കാട്ടിലേക്ക് അവരഞ്ചുപേര്‍ പോകുന്നു. പാഞ്ചാലി ആരെന്ന് അപ്പോള്‍ വ്യക്തമല്ല. പക്ഷേ ധര്‍മനെന്നു പേരായ ഒരാള്‍ അതിലുണ്ടായത് സ്വാഭാവികം. നാട് കാട് എന്നീ ദ്വന്ദങ്ങളാണ് പരിഷ്കാരവും പ്രാകൃതത്വവും അടയാളപ്പെടുത്താന്‍ സാധാരണ ഉപയോഗിക്കുന്നത്. നാട്ടില്‍ നിന്നും കാട്ടിലേക്ക്. നാട്യത്തില്‍ നിന്നും തനിമുഖം തേടി. അവരവരുടെ ഉളളിലുളള നിബിഡവനത്തിലേക്ക് പോകുന്നു. വന്യമായ തൃഷ്ണകളുടെ മുളകള്‍ പൊട്ടുന്നുണ്ട്. മുഖ്യകഥാപാത്രങ്ങളായ ധർമ്മപാലൻ, അശോകൻ, വിനയൻ, ദാസൻ, തിരുമേനി എന്നീ പേരുകള്‍ തുടക്കത്തില്‍ നമ്മെ കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാല്‍ സിനിമയുടെ അന്ത്യമാകുമ്പോഴേക്കും മലയാളിയുടെ ഉളളിലുളള ചാതുവര്‍ണ്യാരാധനയുടെ അവശിഷ്ടങ്ങളെ വാരിവലിച്ച് പുറത്തിട്ട് തിരുമേനിയും ദാസനും ധര്‍മനും അവരുടെ നാനാര്‍ഥങ്ങള്‍ വെളിവാക്കുന്നു. കച്ചവടക്കാരനും ഉദ്യോഗസ്ഥനും കൂടിയാകുമ്പോള്‍ പ്രാതിനിധ്യം കൃത്യമാകുന്നുമുണ്ട്. കാട്ടുപ്ലാവില്‍ ചക്ക. അതു പറിക്കണം. ആരാ കേറുക? എല്ലാവരും കൂടി ദാസനെ തളളിക്കയറ്റുന്നു. ചക്ക താഴെ. അത് വെട്ടിമുറിച്ച് തിന്നാന്‍ നേരം ദാസനേക്കാള്‍മറ്റുളളവരാണ് മുന്നില്‍. കോഴിയെക്കൊല്ലണം. ആരുകൊല്ലും? ഒടുവില്‍ദാസനു തന്നെ ആ പണിയും സ്നേഹത്തോടെ ലഭിക്കുന്നു. ഇറച്ചി കൂട്ടാന്‍ എല്ലാവര്‍ക്കും ഉത്സാഹം. ഇതാണ് ഈ ചിത്രത്തിലെ രാഷ്ട്രീയം. ദലിതന്‍ തന്റെ മേലിട്ടുതന്ന ദാസ്ദൗത്യത്തെ കുടഞ്ഞെറിഞ്ഞ് അധികാരഘടനയിലേക്ക് ഒരിക്കലും പ്രവേശിക്കുന്നില്ല. നീ എന്നു വിളിക്കാന്‍ നീയാര് എന്നു ചോദിക്കുന്നത് ഒഴിവുദിനമാണെങ്കിലും ചേതനയുടെ പ്രവൃത്തി ദിനങ്ങളാണതിന് ഉത്തരം അന്വേഷിക്കേണ്ടത്.
മുകളില്‍ നിന്നും താഴേക്കുളള നോട്ടം.
ക്യാമറപലപ്പോഴും മുകള്‍ കീഴ് ബന്ധത്തെ ഓര്‍മിപ്പിക്കും വിധം നിലതേടുന്നുണ്ട്. കാട്ടിലേക്കുളള യാത്ര തന്നെ മുകളില്‍ നിന്നാണ് ദൃശ്യപ്പെടുന്നത്. മേല്‍ക്കോയ്മയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അധസ്ഥിതത്വത്തെ സമീപിക്കുകയാണ്. ഗീതഎന്ന പാചകക്കാരിയെ ധര്‍മന്‍ തൃഷ്ണയോടെ നോക്കുന്നത് മുകളിലെ നിലയില്‍ നിന്നാണ്. ധര്‍മപാലന്‍ എപ്പോഴും ഉന്നതന്‍. പണിചെയ്യുന്ന സ്ത്രീ എപ്പോഴും താഴേക്കിട. അവള്‍ ശരീരം മാത്രം. സ്ത്രീയെ ഫോഴ്സ് മൂലം കീഴടക്കാനുളളതാണെന്ന ദര്‍ശനമാണ് കച്ചവടക്കാരനുളളത്. അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയാനുഭവം ഓര്‍മയിലുളള വിനയനാകട്ടെ അതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഭാര്യയെ ബലാത്സംഗം ചെയ്യുകയാണോ എന്ന ചോദ്യം സ്വന്തം സ്വത്തിനെക്കുറിച്ച് പറഞ്ഞാല്‍ എന്ന താക്കീതിലേക്ക് എത്തിച്ചേരുന്നു. സ്ത്രീ സ്വകാര്യസ്വത്തും പൊതുസ്വത്തും എന്നതിനപ്പുറം മേല്‍ക്കോയ്മാ വീക്ഷണത്തില്‍ വിലമതിക്കപ്പെടുന്നില്ല. ഗീത എന്ന പേര് വെറുതേയിട്ടതല്ല. ഗീത എല്ലാവര്‍ക്കും മോക്ഷം നല്‍കുമെന്ന് അവര്‍ കരുതുന്നുണ്ട്. ധര്‍മന്‍ ഇറച്ചി വെന്തോഎന്നറിയാന്‍ പോകുന്നത് അവളുടെ ഇറച്ചിയില്‍ മേലാണക്കണ്ണ് വീണതിനു ശേഷമാണ്. പണം കൊടുക്കുമ്പോഴും പിറകേ ഇടവഴിയിലൂടെ ചെല്ലുമ്പോഴും ധര്‍മനെന്ന പേര് നേര്‍വിപരീതത്തിലാണ് നാം മനസിലാക്കപ്പെടുന്നത്. നമ്മുടെ പേര് തിരിച്ചിട്ട് വായിക്കണമെന്നര്‍ഥം. ഗീത ഓങ്ങിയ വെട്ടുകത്തിയല്ല മറിച്ച് അരിശം തീര്‍ക്കാനവള്‍ മണ്ണില്‍ വെട്ടിയ വെട്ടുണ്ടല്ലോ അതാണ് ശക്തമായ ഗീതോപദേശം. മുന്‍പിന്‍ നോക്കാതെ അധര്‍മികളെ അരിഞ്ഞുവീഴ്ത്തുക. അത്ര തന്നെ. എന്താണ് ധര്‍‍മം, വിനയം ,ദാസ്യം എന്നെല്ലാം ചോദിക്കുന്നു ഈ സിനിമ.
എന്നും താന്‍ ദാസനാണെന്നറിയാതെ ദാസ്യപ്പണി ചെയ്യുകയാണ്. പുതിയകാലത്തിലെ ദാസ്യത്തിന് സൗഹൃദത്തിന്റെയും പ്രലോഭനങ്ങളുടെയും അകമ്പടിയുണ്ടാകും. നിങ്ങള്‍ക്ക് പന്തിഭോജനം നടത്താം. ഒന്നിച്ച് വെളളമടിക്കാം. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ നീ ദാസനാണ്.
അവസാനം ക്യാമറ ദാസന്റെ നേര്‍ക്കുനേരെ അവസാനിപ്പിക്കുകയാണ്. കളിയില്‍ പണവും പ്രതാപവും ഉളളിലുളള ജാതിബോധവും തൊഴിച്ചും ഞെരിച്ചും താഴേക്കെറിയപ്പെട്ട ദാസന്‍ മരണത്തിന്റെ രോഷം നിറഞ്ഞകണ്ണുകളോടെ കേരളത്തെ തുറിച്ചു നോക്കുന്നു
 അനുബന്ധം.

  • അഭിനേതാക്കള്‍ അവരുടെ ചുമതല കളിക്കപ്പുറത്തേക്ക് വളര്‍ത്തിയെടുത്തതിന് അഭിനന്ദനം അര്‍ഹിക്കുന്നു. ഗിരീഷ് നായർ(തിരുമേനി), ബൈജു നെറ്റോ (ദാസൻ), പ്രദീപ് കുമാർ (വിനയൻ), ശ്രീധർ (ഗണേശൻ) അരുൺ നാരായൺ (അശോകൻ), നിസ്താർ സേട്ട് (ധർമൻ)റെജു പിള്ള (നാരായണൻ) അഭിജ ശശികല (ഗീത) എന്നിവരാണ് വേഷം ചെയ്തത്.
  • എന്തായിരുന്നു കളി? അത് പറയാന്‍ വിട്ടു. നറുക്കിട്ടെടുക്കുന്ന ആ കളിയുടെ നിയമങ്ങളും പരിണാമവും സിനിമയുടെ അവസാനം നിങ്ങള്‍ അനുഭവിക്കും. അതിനാല്‍ ഇവിടെ അതൊഴിവാക്കുന്നു.