Thursday, November 13, 2014

സ്മരണകളുടെ മരണം


ഓര്‍മകള്‍ നഷ്ടപ്പെടുന്നത് ആത്മാവ് നഷ്ടപ്പെടുന്നതിനു തുല്യമാണ് എന്ന തുടക്കത്തോടെയാണ് ഈ പ്രണയകാവ്യം ആരംഭിക്കുന്നത്നമ്മളാരെന്ന് നമ്മെ അറിയിക്കുന്നത് നമ്മുടെ ഓര്‍മകളാണ്. ജീവന്റെ രക്തം ഓര്‍മയാണെന്നു പറയാം.




അറിവുകള്‍ ആഘാതമാണ് ചിലപ്പോള്‍
പ്രത്യേകിച്ചും പ്രണിയിച്ച് ഒന്നുചേര്‍ന്നവര്‍ ജീവിതത്തിന്റെ അദ്യതാളുകളില്‍ മധുരദിനങ്ങളെഴുതിച്ചേര്‍ക്കവേ ഒരാള്‍ തന്റെ തലച്ചോറില്‍ ഒരു തുടച്ചുമാറ്റി (ഇറേസര്‍) പ്രവര്‍ത്തിക്കുന്നുവെന്നറിയുമ്പോള്‍,
സ്മൃതിനാശം സംഭവിക്കുന്നുവെന്ന് ആധികാരികമായി ലഭിക്കുന്ന അറിവ് .  
ആദ്യം ദ്രവിക്കുന്നത് സമീപകാലസ്മരണകള്‍.. 
അതാണ് അനശ്വരമുഹൂര്‍ത്തങ്ങളെന്നവള്‍ക്കറിയാം
ഇനി എന്താണ് ചെയ്യുക?
A Moment to Remember Poster.jpgനേരിടുക
മനസിനെ പരുവപ്പെടുത്തുക
പ്രിയനില്‍ നിന്നും മറവിയെ മറച്ചുവെക്കുക.
ജോലി ഉപേക്ഷിക്കുക
തന്റെ ലോകം ചുരുക്കിക്കൊണ്ടുവരിക
ഒക്കെ അവള്‍ തയ്യാറാണ്
മറക്കാന്‍ പോകുന്ന കാര്യങ്ങളെ ഓര്‍ത്തെടുക്കും തോറും അഗാധമായ നീറലാണ്
ആ ഫോട്ടോകള്‍ കൊളുത്തി വലിക്കുന്നു.
യൗവ്വനയുക്തയായ അവള്‍ അവന്റെ അഭിലാഷം മുഴുവന്‍ നിറവേറ്റിയിട്ടില്ല.  
ഒരു കുഞ്ഞിനെ അവനാഗ്രഹിക്കുന്നുണ്ടാവില്ലേ..
കാല്പാദത്തിനടിയിലെ സ്ലാബ് നീങ്ങി ആഴമുളള ഇരുളിലേക്ക് നിപതിക്കും മാതിരി ഓര്‍മയുടെ താങ്ങ് നഷ്ടപ്പെടുകയാണ്.
അതാകട്ടെ മനമറിയാതെ നടക്കുന്ന മാനസപതനവും
ശിരസിനുളളില്‍ മൂടല്‍മഞ്ഞു നിറയുകയാണ്.
......
അവന് അവളുമാത്രമല്ലേയുളളൂ
അവന്‍ മരപ്പണിക്കാരന്‍. എപ്പോഴും പെര്‍ഫെക്ഷനില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അപരിചിതയായ അവള്‍ എന്തിനാണ് കടയില്‍ നിന്നിറങ്ങിയപ്പോള്‍ അവനില്‍ നിന്നും കൊക്കക്കോള തട്ടിപ്പറിച്ച് കുടിച്ചത്?
അവള്‍ അന്നു മറന്നതെന്തെല്ലാമായിരുന്നു?
 പേഴ്സ്, ബാക്കി പണം, പാനീയം.  
അന്നാണല്ലോ അവളുടെ ആദ്യകാമുകന്‍ അവളെ മറന്നതും.
മറവിയുടെ സ്റ്റേഷനില്‍ വെച്ചായിരുന്നല്ലോ അവനെ അവള്‍ അല്ല അവളെ അവന്‍ കണ്ടത്.
അന്ന്, അവള്‍ ഇനി ജോലിക്കു പോകുന്നില്ലെന്നു പറഞ്ഞപ്പോള്‍ അസ്വാഭാവികത തോന്നേണ്ട കാരമില്ലായിരുന്നു
ചെരുപ്പുകള്‍ ഒരുക്കി വെച്ചതില്‍ ഇടം വലം മാറിപ്പോയതും.
ഉച്ചയ്ക് ഊണിന് പാത്രം തുറന്നപ്പോള്‍ കറിപ്പാത്രത്തിലും ചോറ്!
ഡോക്ടര്‍ പറയുന്നത് ഉള്‍ക്കൊളളാന്‍ മാത്രം കാഠിന്യം അവന്റെ ഹൃദയത്തിനില്ല
അവള്‍ അവനോടും ചോദിച്ചേക്കാം നീ ആരാണ്? എന്ന്.
................
മറവിയുടെ വാതിലുകള്‍ തുറന്ന് അവളിറങ്ങിപ്പോകാതിരിക്കാന്‍ അവനെന്തെല്ലാം പാടുപെട്ടു
വീടാകെ ലേബലുകളും നിര്‍ദ്ദേശങ്ങളും കൊണ്ടു നിറച്ചു
അവളുടേയും അവന്റേയും ഫോട്ടോയ്ക് താഴെ എഴുതിവെച്ചു Su-jin and Chul-soo..!
എങ്ങനെ കലണ്ടര്‍ നോക്കണം എങ്ങനെ ഓരോരോ പ്രവൃത്തികള്‍ ചെയ്യണം എല്ലാം കുറിപ്പുകളാക്കി ഭിത്തിയില്‍ ഒട്ടിച്ചു
ഓര്‍മ്മത്താക്കോലുകളുടെ അക്ഷരങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു
അവള്‍ ഒരു ദിവസം അവനെ അവളുടെ ആദ്യകാമുകന്റെ പേരു ചൊല്ലി വിളിച്ചു.
.......
പ്രണയിനിയുടെ സ്മതിനാശം ജീവിതത്തിന്റെ വേരുപറിക്കലാണ്
കാമുകിയുടെ സ്മൃതിനാശം എതു കാമുകനോടും ചോദിച്ചേക്കാം
ആരാണ് നീ?
ആ ചോദ്യത്തെയും പ്രേമിക്കുക. 
ലാളിത്യമേറെയുളള ഈ സിനിമ കൊറിയക്കാരും ജപ്പാന്‍ കാരും ഹൃദയത്തിലേറ്റിയത് എന്തുകൊണ്ടാകും.?  
അതിനുത്തരം ഈ സിനിമ തന്നെ.

A Moment to Remember

Directed by Lee Jae-han (John H. Lee)
Produced by Cha Seung-jae
Written by Lee Jae-han
Kim Young-ha
Starring Jung Woo-sung
Son Ye-jin
Music by Kim Tae-won
Cinematography Lee Jun-gyu

 





1 comment:

കുഞ്ഞൂസ് (Kunjuss) said...

ഓർമയുടെ ആൽബത്തിൽ നിന്നും പുറത്താകുമ്പോൾ.... !!

സിനിമ കാണണം....